Apr 19, 2010

ഒരു ട്രെയിന്‍ യാത്ര

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ..ഇതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് യാദൃശ്ചികം അല്ല ........മനപൂര്‍വമാണ്.

നേരം പുലര്‍ന്നു .സമയം 7.00Am ...വാടക വീടിന്‍റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം ......................ഉറക്കച്ചടവോടെ "ആരെട അത് "....തന്‍റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്കിടയില്‍ കയറി വന്ന അരോചക ശബ്ദത്തിന്റെ ഉടമയെ ശപിച്ചു കൊണ്ട് മുറിയിലുള്ളവര്‍ അലറി ...."ഞാന്‍ തന്നെ തമ്പി .................വാതില്‍ തുറക്കെടാ പന്ന....................... @#$%"."തുറന്നില്ലെങ്കില്‍ നീ എന്ത് ചെയും '.................ഡാ...................! "കഷ്ടമുണ്ട് പ്ലീസ് "...............ഒന്ന് തുറക്കടെ.
കൈയില്‍ ഒരു ബാഗും പിടിച്ചുകൊണ്ടു അവന്‍ അകത്തേക്ക് കയറി .."ഡാ വല്ലതും കഴിക്കാന്‍ കൊണ്ട് വന്നിട്ടുണ്ടോ ........................?"............ഉണ്ട് ............."ഉണ്ണിയപ്പം " ............"പിന്നെ അത് നീ തന്നെ തിന്നാ മതി " രാമന്‍ പറഞ്ഞു .'വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു തമ്പി വന്ന വേഷത്തില്‍ തന്നെ കിടക്കയിലേക്ക് ....."ഇന്നെലെ ഒരുപോള ഉറങ്ങിയില്ല രാമാ "................പതിയെ മയക്കത്തിലേക്കു ......
..
.....ഇനി ഇന്നലെ നടന്ന കഥ ...............

സമയം 7.30 pm..............പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ...........മാവേലി എസ്പ്രേസ്സിനെ കാത്തിരിക്കുകയാണ്‌ അവന്‍ ................കൈയില്‍ ഓണ്‍ലൈന്‍ ആയി എടുത്ത ഇ ടിക്കറ്റ്‌ എല്ലാരും കാണട്ടെ എന്ന കണക്കില്‍ പിടിച്ചിട്ടുണ്ട് ........മനസ്സില്‍ പ്രതീക്ഷകള്‍ മാത്രം ...............തിരുവനംതപുറത്തു ഒരു സ്വകാര്യ കമ്പനിയില്‍ ജോലിനോക്കുകയാണ് ..തറവട്ടംബലം ആയ മുണ്ടിക്കാവിലെ ഉത്സവത്തിന്‌ വന്നതാണ്‌ നാട്ടില്‍ .................നാട്ടില്‍ അര്‍മാദിച്ചു നന്ടന്നു ഒരാഴ്ച ...............ഇനി തിരക്കുകളിലേക്ക് ..............നാളെ രാവിലെ റൂമില്‍ എത്തിയാല്‍ പിന്നെ തിരക്ക് തുടങ്ങി ...................റൂമിലെ ആ കണ്ണടക്കാരന് നിര്‍ബന്ധം ഉണ്ട് ..............നാട്ടില്‍ നിന്നും വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണം ......കയ്യില്‍ പൈസ ഉണ്ടായിട്ടും പത്തുരൂപയ്ക്ക് ഉണ്ണിയപ്പം വാങ്ങി ബാഗില്‍ ഇട്ടിട്ടുണ്ട് .കടയില്‍ നിന്നും അത് മേടിച്ചിട്ട് "നീ യൊക്കെ ഇതു തിന്നാമതി "ആത്മഗതം അവന്‍ അറിയാതെ പുറത്തു വന്നു ...............പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്...........തന്‍റെ കൈയില്‍ ഇരുന്ന പണം മൊത്തം ഇന്നലെ അമ്മയുടെ മുന്നിലേക്ക്‌ നീട്ടി "അമ്മെ ........ഇതാ അമ്മെ പണം .........എന്‍റെ സമ്പാദ്യം........ഞാന്‍ സ്വരുകൂട്ടി വചിരുന്നതാ......കമ്പനി ശമ്പളം കൂട്ടി തരാമെന്ന് പറഞ്ഞതായി രാമന്‍ ഇന്നലെ വിളിച്ചു പറഞ്ഞു .......അതുകൊണ്ട് അമ്മ ഇതു വച്ചോ ...........വീട്ടിലെ കാര്യങ്ങള്‍ നടക്കട്ടെ "............പക്ഷെ അമ്മക്ക് പണം കൊടുത്തതിനു ശേഷം കുറച്ചു കഴിഞ്ഞു രാമന്‍ വിളിച്ചു പറഞ്ഞു "അനിവാര്യമായത് സംഭവിച്ചു സാലറി കൂട്ടുന്നില്ല .....എന്തോ യുന്നിയെന്‍ പ്രശനം ........." കയില്‍ ഇരുന്നത് കൂടി പോയല്ലോ ....ശോ .!.വേണ്ടായിരുന്നു........

പതിയെ പിന്‍ഭാഗത്ത്‌ നിന്നും ഒരു അശരീരി "ബാഗലൂരില്‍ നിന്നും തിരുവനംതപുരതെക്ക് പോകുന്ന മാവേലി എസ്പ്രെസ്സ് അല്‍പസമയം കൂടി കഴിയുമ്പോള്‍ പ്ലട്ഫോരം നമ്പര്‍ രണ്ടില്‍ എത്തി ചേരുന്നതാണ് "................അവന്‍ അറിയാതെ തന്‍റെ ബാഗ്‌ ഒന്ന് കൂടി ഇറുക്കി പിടിച്ചു .............എന്നിട്ട് എല്ലാ ചെറുപ്പക്കാരും ട്രെയിന്‍ യാത്രക്ക് മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പോലെ "മരുന്നിനെകിലും ഒരു സുന്ദരി എന്റെ സീറ്റിനു എതിര്‍ വശമുണ്ടാവനെ എന്റെ മുണ്ട്യ ക്കവിലംമ്മേ "............ട്രെയിന്‍ വന്നു എസ് 7......... 44 അപ്പര്‍ ബര്‍ത്ത് അതാണ് അവന്‍റെ സീറ്റ്‌ .....................അവന്‍ അകത്തു കയറി ......തന്റെ ഇരിപ്പടം കണ്ടു പിടിച്ചു ..........മനസാകെ തളര്ന്നപോലെ............ ..............എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .....................മരുന്നിനു പോലും ഒരെണ്ണം ആ കംപര്‍ത്ടുമെന്റില്‍ പോലും ഇല്ല ..........................എല്ലാ ട്രെയിന്‍ ദൈവങ്ങലേം അവന്‍ ശപിച്ചു .......വിലപിച്ചു ....അവന്‍റെ തേങ്ങല്‍ ഒരു ചാറ്റല്‍ മഴയായ് വന്നു പൊയ് ...........ട്രെയിന്‍ നീങ്ങി തുടങ്ങി ...................അവനു ആകെ ഒരു മനോവിഷമം .................വല്ലാതെ .......ഇന്നു പോണ്ടായിരുന്നു ......ആരെയാണു കണികണ്ടത് ......താന്‍ രാവിലെ കണ്ട മുഖങ്ങളെ തേടി അല്‍പ്പം യാത്ര ......ഒടുവില്‍ ഓര്‍ത്തു ......എന്നെത്തന്നെ ആണല്ലോ ഞാന്‍ കണ്ടത് ദൈവമേ.
ട്രെയിന്‍ കണ്ണൂര്‍ അടുത്തു...............അവന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല .....ദൈവമേ .........അവന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ട പോലെ ..........കണ്ണൂരില്‍ നിന്നും ഒരു പട തന്നെ ഉണ്ടായിരുന്നു അവന്‍റെ കമ്പര്‍ത്ടുമെടില്‍ കയറാന്‍ ..........അവന്‍ സാതോഷം കൊണ്ട് മൂളി പട്ടു പാടി..........പഴയ ഒരു പാട്ട്........"എവിടാ സ്വര്‍ഗ്ഗ കന്യകള്‍ ...."എന്ന് തുടങ്ങുന്നത് ..........ഒന്ന് രണ്ടു സുന്ദരികള്‍ അവനു എതിര്‍ വശത്തിരുന്നു.....ഒരാള്‍ അവന്‍റെ അരികിലിം ...................എന്തോ ഒരു വിലകൂടിയ പെര്ഫും ന്റെ മണം അവനെ വല്ലാതെ മയക്കി ...................ഇനി അവന്‍ അവനോടെ തന്നെ ചോദിച്ചു........... "എടാ തമ്പി എട്ടു കുറ്റി പുട്ടിന്റെ നീളം മാത്രമുള്ള നീ ഈ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പയ്യനെ പോലെ അല്ലെ അവര്‍ കാണു ....മീശ കുരുക്കാത്ത പയ്യന്‍ ....അവന്‍റെ മനസ് അവനോടെ ദേഷ്യം പിടിച്ചു .........അങ്ങനെ ഓരോരോ ചിന്ദകള്‍.".അവനു അവളുടെ മുഖത്തേക്ക് നോക്കെനമെന്നുണ്ടായിരുന്നു .....പക്ഷെ ആരേം തീരെ ശ്രദ്ധിക്കാതെ മാന്യന്റെ കുപ്പായം അണിയുംബോഴും മനസിന്‍റെ ചാപല്യം ഒളികണ്ണ്കളാക്കി എറിയുന്നുണ്ടയിരുന്നു അവന്‍ ......ആരും അറിയാതെ ..... ....അത് പോലെ അവന്‍റെ അടുത്ത് ഒരു ഭര്‍ത്താവും എതിര്‍വശത്ത് ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു ........എപ്പോഴൊക്കെയോ ഭാരയുടെം അവന്റെം കണ്ണുകള്‍ ഉടക്കി ...കുറച്ചു കഴിഞ്ഞു അവര്‍ ഭര്‍ത്താവിനോട് 'ചേട്ടന്‍ ഇവിട ഇരി ...ഞാന്‍ അവിടെ ഇരുന്നോളം 'അവനു ദേഷ്യം തോനി...'ഞാന്‍ ഒന്നും ചെയ്തില്ലല്ലോ 'അവന്‍ മനസ്സില്‍ പറഞ്ഞു ..... . . . .. ...സമയം പോയത് അവന്‍ അറിഞ്ഞില്ല .....കൂടെ ഇരിന്ന പെണ്‍കുട്ടി അവനെ തട്ടി പറഞ്ഞു "ഹലോ എനിക്കുറങ്ങണം താങ്കള്‍ ഒന്ന് മറിതരുമോ ......?'........ഒരു ചെറു മന്ധഹാതോടെ'ഓഫ് കോഴ്സ്'.എന്ന് പറഞ്ഞു തന്‍റെ ബാഗും എടുത്തുകൊണ്ടു മുകളിലെ ബിര്തിലേക്ക് ചാടി കയറി ...നീണ്ടു നിവര്‍ന്നു കിടന്നു ..........അവന്‍ ഞെട്ടി ...........മുകളിലവന്റെ എതിര്‍വശത്ത് ഒരു സുന്ദരി പെണ്‍കൊടി മയങ്ങുന്നുണ്ടായിരുന്നു ......അവളുടെ ശരീര ഭാഷ അവനെ ഏതോ ലോകത്തേക്ക് കൊണ്ട് പൊയ്................ .... അവനു ഉറങ്ങനെ കഴിഞ്ഞില്ല .....തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം പോക്കി..............മുകളിലും താഴയൂം ഒക്കെ ആയി ശയനം നടത്തുന്ന സുന്ദരികളുടെ നിദ്രാ സുഖം അവനെ പേടിപെടുത്തി.....അങ്ങനെ അവന്‍ ഉറങ്ങാതെ ഓരോ നിമിഷവും തള്ളി നീക്കി ..
നേരം പുലര്‍ന്നു .........ട്രെയിന്‍ കൊല്ലത്തെത്തി ............തരുണീമണികള്‍ ഉറക്കമൊക്കെ വിട്ടു കെട്ടും ഭാണ്ടാകെട്ടുമൊക്കെ എടുത്തു ഇറങ്ങാന്‍ ഒരുങ്ങി ............സുന്ദരികള്‍ ഇറങ്ങി .....ഒരാള്‍ മന്ദഹാസത്തോടെ അവന്‍റെമുഖത്തേക്ക് നോക്കി യാത്ര പറയുന്ന പോലെ "താങ്ക്സ് കേട്ടോ"......"ഉം " ..............ട്രെയിന്‍ നീങ്ങി തുടങ്ങിഎന്തിനാ അവര്‍ എന്നോടെ താങ്ക്സ് പറഞ്ഞത് ....ഒരു പിടിയം കിട്ടുന്നില്ലലോ ................ടി.വി.എമ്മില്‍എത്തി ...അവിടുന്ന് ഓട്ടോ പിടിച്ചു റൂമിലും .........റൂമില്‍ എത്തി കൂട്ടുകരാട് എല്ലാം പറഞ്ഞു 'താങ്ക്സ്എന്തിനാ പറഞ്ഞതെന്ന് അവരോടും ചോദിച്ചു...........അവരില്‍ ഒരാള്‍ പറഞ്ഞു "ഡാ ....നീ ഇന്നലെ ഉറങ്ങാതെചിലപ്പോ അവര്‍ക്ക് കാവലിരുന്നു എന്ന് തോനിയതവം ....................അവരുടെ പെട്ടിയം പ്രമാണവും ഒക്കെനോക്കാന്‍ ഒരാള്‍ ഉറങ്ങാതെ കവലിരിപ്പുണ്ട് എന്ന് തോനിയത് കൊണ്ടാവാം.......... വീട്ടില്‍ പോലും ഇത്രഭംഗിയായ്‌ അവര്‍ ഉറെങ്ങിയിട്ടുണ്ടാവില്ല ..............അവനു ദേഷ്യം വന്നു ......ശോ .....!അവള് മാര്‍ എനിക്ക്ഒരു പട്ടിഉടെ വിലയെ തന്നോളല്ലോ.................!.. ... ' .......അന്ന് മുതല്‍ അവര്‍ അവനു വര്‍ഗ ശത്രുക്കള്‍ ആയി.

No comments:

Post a Comment