Dec 30, 2010

പുതുവത്സരാശംസകള്‍

നാളെയുടെ പ്രഭാതം എനിക്കും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഒരു പുതിയപ്രതീക്ഷയുടെ തുടക്കമാണ്‌.....അതാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ....കറുകറുത്ത നിമിഷങ്ങള്‍ക്ക് വിടനീല വിഹായാസിന്റെ വിദൂരതയില്‍ ഒളിഞ്ഞിരിക്കുന്ന സ്വപ്നങ്ങളിലേക്ക് ചിറകുകള്‍ വിരിയിച്ചുപറക്കാം....... തെല്ലും ഭയമില്ലാതെ .......കാലം നമുക്ക് പരിചയപ്പെടുത്തിയ മുഖങ്ങള്‍ .....നാം തേടിപ്പോയമുഖങ്ങള്‍ ......ഭൂമിയില്‍ നിന്ന് നഷ്ട്ടപെട്ടു പോയ മുഖങ്ങള്‍ .....എല്ലാം നമുക്ക് കാലം സമ്മാനിച്ചവ .

നമ്മുടെ സഹൃദ കൂട്ടായ്മകളില്‍ വാതോരാതെ കത്തിഅടിക്കുന്നവേന്റെ വളിച്ച തമാശ കേട്ട് നാം എന്തോരം ചിരിച്ചു .............ഇനി എന്തോരം ചിരിക്കനിരിക്കുന്നുഅതും കാലത്തിന്റെ സംഭാവന ....മനസിനെ സ്വാധീനിച്ച ചില റോള്‍ മോടെലുകള്‍ .....ചില വ്യക്തി പ്രഭാവങ്ങള്‍ ......വിലപ്പെട്ട കുറെ നിമിഷങ്ങള്‍ ..........വെറുത്തു പോയ ദിവസങ്ങള്‍ ......എല്ലാം കഴിഞ്ഞിരിക്കുന്നു .......നുക്കെല്ലാം മറക്കാം ..ജീവിതത്തിലെ കയ്പേറിയ നിമിഷങ്ങള്‍ക്ക് വിട പറയാം.

ഇനിയുള്ള ദിനങ്ങള്‍ നമുക്കുള്ളതാണ്..... വളരെ ആത്മാര്‍ത്ഥതയോടെ ...ജീവിത വിജയങ്ങള്‍ക്കായി ...പുതിയ പ്രതീക്ഷകളും കൊണ്ട് വരുന്ന പുതിയ പ്രഭാതത്തെ കൂട്ടുപിടിക്കാം ...ജീവതം അര്‍ത്ഥസംബുഷ്ട്ടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാം ......ഓരോ നിമിഷവും നമ്മില്‍ നിന്ന് മറയുന്നത് നാം എന്തെങ്കിലും നേടിയെടുതിട്ടാ
..... .......... വണം....!

" പ്രിയ സൌഹൃദങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ "




Dec 16, 2010

നഷ്ട വസന്തം

മഞ്ഞും ,മനസിന്‍റെ നിറം ശുഭാവുമായിരിക്കുന്ന ഒരു മാസമാണ് ഡിസംബര്‍ .ഡിസംബറിനു ഒരു വിരഹിണിയുടെ മുഖമുണ്ട്....കാത്തിരിപ്പിന്‍റെ കുളിരുണ്ട്....നഷ്ടങ്ങളുടെ കണക്കെടുപ്പുണ്ട് .....വേര്‍പിരിയലിന്‍റെ നനുത്ത വേദന .... എന്‍റെ പ്രേയസിയുടെ മുഖമാണവള്‍ക്ക് .......ഒരു വസന്തമാസ സന്ദ്യയില്‍ വശ്യമായ സൌന്ദര്യവുമായി എന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ പെയ്തിറങ്ങിയ അവള്‍ എന്നെ വിടാതെ പിന്തുടരുന്നുണ്ട് ..അത് കൊണ്ട് ഡിസംബര്‍...., നീ എനിക്കേറ്റവും പ്രിയപ്പെട്ടവള്‍ .!


എന്‍റെയും നിങ്ങളുടെയും സ്വകാര്യ ജീവിതത്തില്‍ സന്തോഷമോ ദൂഖമോ ഒക്കെ സമ്മാനിച്ച ഒരു വര്‍ഷം വിട പറയുകയാണ് ..വിടപറയുന്ന നിമിഷങ്ങളെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ ഉണ്ടാകാം ...കാലചക്രങ്ങള്‍ക്കിടയില്‍ പെട്ട് വിടപറയുന്ന ഈ വര്‍ഷം എനിക്ക് സമ്മാനിച്ചത്‌ ഒരിക്കലും മറക്കാനാവാത്ത ചില മുഖങ്ങള്‍ .........ചില സൌഹൃദങ്ങള്‍ .......ചില നൊമ്പരപെടുതലുകള്‍ .......വേദനയുടെ വിഷം കുടിച്ചു ഞാന്‍ അലഞ്ഞ കുറച്ചു നിമിഷങ്ങള്‍ ............എല്ലാം എല്ലാം നീ എനിക്ക് സമ്മാനിച്ചതാണ്‌ .


നാളെ പുതിയ കുപ്പായവുമണിഞ്ഞു ഉനെര്‍ന്നെഴുനെല്‍ക്കുന്ന സൂര്യനെ കാണാന്‍ കാത്തിരിക്കുകയാണ്‌ ഞാന്‍.....ശുഭ പ്രതീക്ഷയും കൊണ്ട് വരുന്ന ഒരു പുതിയ വര്‍ഷം ..........പുതിയ തീരുമാനങ്ങളും പ്രതീക്ഷകള്‍ക്കും ഒപ്പം സഞ്ചരിക്കാന്‍ .......ജീവിത വിജയങ്ങളുടെ അടുത്തേക്ക് പതിയെ പതിയെ നടന്നടുക്കാന്‍....... കാല്‍പ്പനികതയുടെ ലോകത്ത് നിന്നും നേര്‍ കാഴ്ചകളുടെ ലോകത്തേക്ക് തിരിച്ചുവരാന്‍ ശ്രമിക്കാം .........ആത്മാര്‍ഥമായി .


എന്‍റെ പ്രിയപ്പെട്ട മുഖങ്ങള്‍ക്കു "പുതുവത്സരശംസകള്‍ ."


Nov 13, 2010

ഭിക്ഷക്കാരന്‍



നീട്ടിവളര്‍ത്തിയ തലമുടി
കൈയില്‍ ഭാണ്ഡം
പുഞ്ചിരി മറഞ്ഞ മുഖം
കണ്ണുകള്‍ അന്വേഷിക്കുന്നുണ്ട്
സ്വയം പിറുപിറുപ്പ്‌

അരുണനെ തേടി നടന്നു

നാട്ടുച്ചക്കാണ് അറിഞ്ഞത്
അരുണന്‍ തന്നെ തെടുകയായിരുന്നെന്നു..!

ഭാണ്ടാത്തിനുള്ളില്‍ പഴയകാല വിഴുപ്പുകള്‍

ഓര്‍മകള്‍ക്കപ്പുറത്തു ഓര്‍മിചെടുക്കാന്‍ കരുതിയവ,
വിരലുകളിലെ അംഗുലികള്‍ കരിപുരെന്ടവ
സ്വര്‍ണ്ണം മാഞ്ഞുപൊയരിക്കുന്നു ....പ്രതാപവും.

എതിരെ വരുന്ന കണ്ണുകള്‍,

ഒഴിഞ്ഞു മാറുന്നു...പിറുപിറുക്കുന്നു.
കലത്തിന്റെ കഴിഞ്ഞ ചക്രങ്ങളില്‍
ചക്രവര്‍ത്തിയായിരുന്നു പോലും...!!
ആന്ജപിച്ചിരുന്ന കണ്ടങ്ങളില്‍ നിന്നും-
വെള്ളം നനയാത പതിഞ്ഞ സ്വരം.
മാളിക മുറിയില്‍ നിന്നും തെരുവിന്‍റെ-
തുറന്ന മുറികളില്‍ ശയനം
വൃശ്ചിക സന്ധ്യകളിലെ പാലപ്പൂ ഗന്ധവും ശ്വസിച്ചു .

അറിയാത്ത വഴികളുടെ ഗന്ധവും ശ്വസിച്ചു

പോയ കലത്തിന്റെ ഓര്‍മകളും പേറി
ആ ജെന്മം നീറി നീങ്ങുന്നു --
നേരെ വരുന്ന ജെന്മാങ്ങളുടെ നേര്‍ക്ക്‌
കൈയും നീട്ടി .
'മേല്‍വിലാസമില്ലാത്ത വഴിയാത്രക്കാരന്‍'
അതെ -- "ഭിക്ഷക്കാരന്‍ "










Sep 8, 2010

മന്ത്രം മറന്ന തന്ത്രി ..



ഉഷ്ണകാറ്റലറി വിളിക്കുന്നു ....,
ഉടയാടകള്‍ അഴിഞ്ഞു പോകുന്നു .
ഉഷ്ണം കൊണ്ടി മണല്‍തരികള്‍
ഉണ്മതരായി നൃത്തം ചെയുന്നു .

ജപമാലകള്‍ ഹസ്തങ്ങളില്‍ ഇഴുകി -
ചെര്ന്നോലിക്കുന്നു.
മന്ത്രമെഴുതിയ ഓലക്കഷണം
ഓര്‍മയായ്‌ മണ്ണില്‍ അലിയുന്നു .
ഓര്‍മ ചെപ്പു തുറക്കാന്‍ മന്ത്രതന്ത്രികള്‍
മണികള്‍ മുഴക്കുന്നു ....

കാറ്റേ ...,കടലേ...,കാമിനിമാരെ.....,
മറഞ്ഞു പോയെന്‍ മന്ത്രതളികകള്‍ കണ്ടോ.....?
ഓര്‍മ്മകള്‍ എങ്ങോ മറഞ്ഞു പോയി .

മന്ത്രം ചൊല്ലിയ നാവുകള്‍ എന്തോ -
പിഴവ് മണത്തു കിടക്കുന്നു .

മന്ത്രം മറന്ന തന്ത്രി -ഞാനിന്നു-
മന്ത്രം മാഞ്ഞു പോയി .
ഇരുളിന്‍ ജാലക പടിയില്‍ ഞാന്‍ വച്ച
മണ്‍പാത്രമുടെഞ്ഞു പൊയ്...!
ആരും കാണാതെ ഞാന്‍ വച്ച
മന്ത്ര കുടം ഉടഞ്ഞു പോയി .

ഇനി ഞാന്‍ വെറുമൊരു "തന്ത്രി "
'മന്ത്രം മറന്ന തന്ത്രി'


Aug 19, 2010

ഓണം.....ഓര്‍മകളില്‍ ..,


ഓണം ........................കേരളീയരുടെ ദേശീയ ഉത്സവം ആണ് ....എല്ലാ വര്‍ഷവും ചിങ്ങമാസത്തിലാണ് ഓണം ആഖോഷിക്കുന്നത് ...അത്തം പത്തിന് തിരുവോണം ആണ്..ഓണത്തിന് പൂപറിച്ച്‌ അത്തപൂക്കളം ഇടാറുണ്ട് ..തിരുവോണ ദിവസം മാവേലി മന്നന്‍ തന്‍റെ പ്രജകളെ കാണാന്‍ വരുന്നു എന്നാണ് ഐതിഹ്യം ..ഓണത്തിന് എല്ലവരും പുതുപുത്തന്‍ ഓണക്കോടികള്‍ അണിഞ്ഞുകൊണ്ട് ഓണസദ്യക്ക് ഇരിക്കും ...............ഓണസദ്യ ഓണത്തിന്‍റെ ഏറ്റവും വലിയ പ്രതെയ്കതയാണ്..."കാണം വിറ്റും ഓണം ഉണ്ണണം" എന്നാണ് ഒരു പഴംചൊല്ല് അഞ്ചാം ക്ലാസ്സിലെ രചന ബുക്കില്‍ ഞാനും നിങ്ങളും ഓണത്തെക്കുറിച്ച് ആദ്യമായി എഴുതി പഠിച്ചവ .............ഓര്‍മ്മകള്‍ ജനിക്കുകയാണിവിടെ അന്നത്തെ ഓണം ....ഓണക്കാലം ....പ്രകൃതി പോലും തയാറെടുക്കുന്നു പാട്ടുപാടുന്നു .....നൃതംചെയുന്നു ....ഓണത്തുമ്പികള്‍ നിര നിര നിരയായ്‌ പാറിനടക്കുന്നു .........എല്ലാവരും ഓണത്തപ്പനെ വരവേല്‍ക്കാന്‍ ആഹ്ലാദത്തോടെ ഉത്സാഹത്തോടെ കാത്തിരിക്കുന്നു ..

കൊച്ചു കുട്ടിയായ ഞാനും ഓണത്തിന് എനിക്ക് കിട്ടിയേക്കാവുന്ന ഓണസമ്മാനങ്ങള്‍ക്ക് വേണ്ടി കണ്ണും നാട്ടു കാത്തിരുന്നു..സാധാരണയായി എനിക്കുള്ള ഓണസമ്മാനം എന്‍റെ വല്യപ്പച്ചനും വല്യമ്മച്ചിയും ആണ് കൊണ്ട് വരാറുള്ളത് .സമ്മാനം എന്ന് പറഞ്ഞാല്‍ വലിയ സമ്മാനം ഒന്നും അല്ല ചിലപ്പോള്‍ എന്തെങ്കിലും കളിപാട്ടമോ കളിതോക്കോ ,പന്തോ പുതിയ ഉടുപ്പോ ഒക്കെ ആയിരിക്കും . എന്തായാലും ആ ദിവസം ഇവയൌന്നും ആരും തൊടാന്‍ അനുവദിക്കാറില്ല ..കളിതോക്കിനെ കുറിച്ച് പറയുമ്പോള്‍ ആദ്യ നിമിഷങ്ങളില്‍ തന്നെ അത് പൊട്ടിച്ചു തീര്‍ക്കും ..പിന്നെ അതിന്റെ" പൊട്ടാസ് " നു വേണ്ടി കരച്ചില്‍ ...എന്നും ആ കരച്ചിലും കളിതോക്കിന്റെ പൊട്ടല്‍ ശബ്ദവും അപ്പോഴുണ്ടാകുന്ന വെടി മരുന്നിന്‍റെ ചൂടുള്ള ഗന്ധവും എല്ലാം മനസിലൂടെ ഓടി പോകുന്നുണ്ട് .ഇല്ലേ .........?

നമ്മള്‍ ഒക്കെ ഭാഗ്യം ചെയ്തവര്‍ ആണ് .ഓണത്തിന്‍റെ ശുദ്ധമായ വികാരങ്ങള്‍ ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ .ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ,ഉത്തരാധുനികതയുടെ മുഖംമൂടികള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓണം ആഖോഷിക്കാന്‍ സാധിച്ചത് .,ഇന്ന് വിഡ്ഢി പെട്ടിയുടെ മുന്‍പില്‍ ഇരുന്നു ചാനല്‍ മാറ്റിയും നട്സും ചിപ്സും ടച്ചിങ്ങ്സ് ആകി ഇന്‍സ്റ്റന്റ് ഓണം ആഖോഷിക്കുന്ന നമ്മള്‍ക്ക് ഓണം ഒരു വികാരം ആയിരുന്നത് നമ്മുടെ കുട്ടികാലത്ത് മാത്രമാണ്.
ഞങ്ങളുടെ നാട്ടില്‍ ഓണത്തിന് ചില ക്ലബുകള്‍ ഓണപ്പരിപാടി നടത്തുന്ന പതിവുണ്ട് .ഇന്നത്തെ ഉത്തരാധുനികതയുടെ സന്തതികള്‍ കേട്ടിട്ട് പോലുമില്ലാത്ത കളികള്‍ ....കിളിത്തട്ട് ,കബഡി,എറി പന്ത് കളി ,തലയണ അടി ,മിട്ടായി പെറുക്കല്‍ ,കസേര കളി ,സുന്ദരിക്ക് പൊട്ടു തോടില്‍ ,ഉറിയടി ,വടം വലി ,,ഓരോ നാട്ടില്‍ ഓരോ തരത്തില്‍ പല പേരുകളില്‍ ....അങ്ങനെ എന്തെല്ലാം ....ഓര്‍മ്മകള്‍ മനസിനെ പിറകോട്ടു ആനയിക്കുന്നു .പുതിയ വസ്ത്രങ്ങളും അണിഞ്ഞു കയില്‍ സമ്മാനങ്ങളുമായി ഓണക്കളില്കള്‍ ആസ്വദിച്ചിരുന്ന എന്‍റെ കുട്ടിക്കാലം .ഇന്നും ഓണത്തിന്" ഒരു ഓണ സമ്മാനം കിട്ടിയിരുന്നെങ്കില്‍ " എന്ന് മനസ്സില്‍ കൊതിയിലാത്തവര്‍ ആരുണ്ട്......?
ഓര്‍മകളില്‍ ആണ് ഇനി ഓണം ...ഓര്‍മകളുടെ പാഠപുസ്തകം മറിച്ചുനോക്കുമ്പോള്‍ പഴയകാലത്തിലെ ജീവനുള്ള ചില ചിത്രങ്ങള്‍ .നിറം മങ്ങിയ ഇന്നത്തെ കാലത്തെക്കുറിച്ച് പരിവേദനങ്ങള്‍ ...അന്ന് ഞങ്ങള്‍ അങ്ങനെ ആയിരുന്നു ...ഇങ്ങനെ ആയിരുന്നു എന്ന് കൂട്ടുകരോടെ പറയാന്‍ വെമ്പുന്ന നമ്മുടെ മനസ് .എല്ലാരെക്കാളും നല്ല ഓണം ആഖോഷിചിട്ടുള്ളത് ഞാനാണ്‌ എന്നാ ശാട്യമുല്ല വാക്കുകള്‍ ..ഓണക്കാലതെങ്കിലും നമ്മള്‍ ഇന്നലകളില്‍ ജീവിക്കുന്നുണ്ട് .

മാവേലിതമ്പുരാന്‍ നാടുവണ കാലം പോലെ ഒരു കാലം അതാണ് നമ്മുടെ സ്വപ്നം .പക്ഷെ അതൊരു നഷ്ട സ്വപനം ആണെന്ന് എല്ലാര്‍ക്കുമറിയാം .എങ്കിലും ഈ കോണ്‍ക്രീറ്റ് സൗധങ്ങള്‍കിടയിലും നമ്മുടെ മനസുകള്‍ ഓണത്തിന്‍റെ ആരവം മുഴങ്ങുമ്പോള്‍ തന്നെ ആശംസകള്‍ അയക്കാനും അത്തപ്പൂക്കളം ഒരുക്കാനും ഒക്കെ നമ്മളെ പ്രരിപ്പിക്കുന്നത് ഏതോ കാലത്ത് ഓണം നമുക്ക് ഒരു വികാരം ആയിരുന്നത് കൊണ്ടാണ്.ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളെകള്‍ നമുക്കുണ്ടാവട്ടെ എന്നാശംസിക്കുന്നു. .. 'ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ '.
നിങ്ങളുടെ സ്വന്തം,
സോഡാ ഗ്ലാസ്‌ വച്ച ചെറുപ്പക്കാരന്‍.

Aug 10, 2010

വാളുവച്ചവന്‍


നട്ടപാതിരക്കു ചൂട്ടും കത്തിച്ചു വയലിന്‍റെ അരികത്തു കൂടി മെയിന്‍ റോഡിലേക്ക് ഇറങ്ങി .വഴിയില്‍ വച്ച് കണ്ട പാതിരി ചോദിച്ചു "എവിടേക്ക."......? ....അല്‍പ്പം പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍". ഞെട്ടിയ പാതിരിയുടെ മുഖം നോക്കാതെ ഇരുട്ടില്‍ ചൂട്ടിന്റെ വെളിച്ചത്തില്‍ നടന്നു കൊണ്ടേ ഇരുന്നു ..ആ നടത്തത്തിനു ഒരു താളം ഉണ്ടായിരുന്നു .കാലത്തിന്‍റെ വികൃതികള്‍ അയാള്‍ക്ക് നല്‍കിയ ഒരു മുറിഞ്ഞ മനസിന്റെ ഉടമയായിരുന്നു .ചീറി പാഞ്ഞു എതിരെ വന്ന ജീപ്പ് നിര്‍ത്തി വണ്ടിക്കാരന്‍ ചോദിച്ചു "കുറുപ്പേ . ... എവിടേക്ക"........................?.വീണ്ടും പതിഞ്ഞ സ്വരത്തില്‍ "വാള് വെക്കാന്‍".നടത്തത്തിനു വേഗം കൂടി .നല്ല മഞ്ഞുണ്ട് .ഇരുട്ടിന്‍റെ സൌന്ദര്യം കുറഞ്ഞു വരുന്നു .ഒടുവില്‍ തന്‍റെ ലകഷ്യ സ്ഥാനത് ..മുക്കവലയില്‍ ....പഞ്ചായത്ത് കിണറിന്റെ ഇടിഞ്ഞ കൈവരികള്‍ .....ആരും തിരിഞ്ഞു നോക്കാത്ത സ്ഥലം ....കിണര്‍ ആണെങ്കിലും അതില്‍ കുപ്പ ഇടുന്ന സ്ഥലമാണ്‌ ...നാറിയ ഗന്ധം അയാളുടെ മുഖത്തെ പ്രക്ശുബ്ധനക്കി ..താന്‍ അരയില്‍ ഒളിപ്പിച്ച വാള്‍ പുറത്തെടുത്തു ..താന്‍ ചെയ്താ കുലപാതകത്തിന്റെ ഏക തെളിവ് ....ആ വളുവക്കാന്‍ ആണ് നാട്ടപതിരക്ക് ഈ കഷ്ടപ്പാട് .നല്ല ആഴമുള്ള കിണറാണ് കിണറ്റിലിരങ്ങണം .ഇറങ്ങി ഏതെങ്കിലും ഇടുക്കില്‍ അടിച്ചുറപ്പിച്ചു വക്കണം ,എന്നിട്ട് ഒരു കുലപതകി യെ മനസ്സില്‍ തിരുകി ആരും അറിയാതെ ജീവിക്കണം എല്ലാം മനസ്സില്‍ പറഞ്ഞുറപ്പിച്ചു ...കിണറ്റില്‍ ഇറങ്ങാന്‍ വേണ്ടി താന്‍ കൊണ്ടുവന്ന കയര്‍ എടുത്തു തൂണില്‍ കെട്ടി ..കിനെട്ടിലെക്കിരങ്ങി ..പകുതി എത്തിയപ്പോഴേക്കും .ദ്രവിച്ച തൂണ്‍ ഒരലര്‍ച്ചയോടെ അയാളെയും കൊണ്ട് ആ പോട്ടകിണറിന്റെ ആഴങ്ങളിലേക്ക് ...ചപ്പു ചവറില്‍ കിടന്നിരുന്ന ഒരു കഷണം ഇരുമ്പ് കമ്പിയില്‍ അയാളുടെ ശരീരം ഞെരിഞ്ഞു ...മരണം......,അത് സംഭവിച്ചു ............ പിറ്റേ പുലര്‍ച്ചയില്‍ ജനം ഇരട്ടകുലപതകത്തിന്റെ പിറകെ .......,

Aug 9, 2010

വെറുതേ.......,


ഒരു കറുത്ത ഞായറിന്റെ ഞരക്കം
ശ്വാനന്‍ ഓരിയിടുന്നു .
മൂടി പുതച്ചു കിടക്കുമെന്‍ മനസിന്‍റെ -ഉള്ളിലാരോ
തെറി പാട്ടുപാടുന്നു.
ആടുന്നു പാടുന്നു കുയിലുകള്‍ തേങ്ങുന്നു ,
മണലില്‍ ആരോ മധുരം വിളമ്പുന്നു .
മുടിയും അഴിച്ചിട്ടു തേങ്ങുന്ന സ്ത്രീ ശബ്ദം
ചുടല പറമ്പിലെ തീകള്‍ കെടുത്തുന്നു
തീഷ്ണത ഉള്ള ആ കണ്ണുകള്‍ നോക്കവേ-
അടര്‍ന്നു വീണു പൊയ്-- നിശ്ചലമയവ
ഞെട്ടി തരിച്ചു നിന്ന് ഞാനെന്‍റെ
മാറത്തടിച്ചു കരഞ്ഞുപോയി
മനസിന്‍റെ ഉള്ളിലെ മണ്‍കൂടാരങ്ങള്‍
പൊട്ടി തകര്‍ന്നു ഒലിച്ചു പോയ്‌
നീറുന്ന വേദനകള്‍ മാത്രം ഇനി
എന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു പോയി
നാളെയുടെ ജീവിതസഞ്ചയ തേരില്‍ ഞാന്‍
തേരാളി ഇല്ലാതെ ഉറങ്ങി നില്‍പ്പു.....,


കാലം തന്ന ആഭരണങ്ങള്‍ ചാര്‍ത്തി നിലാവുള്ള ഈ രാത്രിയില്‍ മൌനം ഭജിച്ചു ഞാന്‍ ഉറങ്ങുകയാണ്‌
നഷ്ടസ്വപ്നങ്ങള്‍ എന്നെ വേട്ടയാടുന്നുണ്ട്‌ .ഇരുളിന്‍റെ വിരിമാറത്തു കൂടി ചീറി പാഞ്ഞലയാന്‍ എന്‍റെ മനസ് വെമ്പുകയാണ്
നാളെയുടെ നനുത്ത സ്പര്‍ശനത്തിന് വേണ്ടി ............!

Jun 18, 2010

എന്‍റെ പ്രിയ സുഹൃത്തിനു വേണ്ടി ..,

ഏതോ കൊടുംകാറ്റില്‍ എന്‍ നെഞ്ചിനുള്ളില്‍
പെയ്തിറങ്ങിയ സൌഹൃദമേ

'ഇനി നീയൊരു വേനല്‍ മഴ '


ഓര്‍മകളുടെ നെയ് തിരിനാളം
ജനിക്കുമ്പോള്‍ ഒരു സുഗന്ധമായ്
ഞാന്‍ നിറയണം നിന്‍ മനസ്സില്‍

ഒരു വേനല്‍ ചൂടില്‍ ഒരു കുടയില്‍
ഏകനായ് ഞാന്‍ നടക്കുമ്പോള്‍
നിറയുന്ന സൗഹൃദം വാരി പൊതിഞ്ഞു നീ
എന്നുള്ളില്‍ എവിടേയോ അലിഞ്ഞു ചേര്‍ന്നു

വിജനമാം വഴികളില്‍ തിരക്കിന്‍റെ തെരുവില്‍
ജീവിതം സംസാരിച്ചു നാം നടന്നു
"സ്വപ്നങ്ങളും........... മോഹഭംഗളും
നിരാശകളും കണ്ണുനീരും "

ഒടുവില്‍ ഒരു കിനാവിനു നിറം വന്നു നിന്നില്‍
ഒടുവില്‍ ഒരു ഇരുളില്‍ സൂര്യന്‍ ഉദിച്ചു
എവിടേയോ മറന്നു വച്ച ജീവിതതുള്ളികള്‍
വീണ്ടും നിന്നെ തൊട്ടുണര്‍ത്തുന്നു.

ഉയരുക...........,പടികള്‍ ചവിട്ടുക
കീഴ്പെടുത്തുക നിന്‍റെ നിമിഷങ്ങളെ
കാലം നിന്നിലോതുങ്ങട്ടെ
കാലം നിനക്കായ് കാത്തിരിക്കട്ടെ..!!


നന്ദി ഒരായിരം നന്ദി

എന്‍റെ പ്രിയപെട്ട നമ്പ്യാര്‍ക്ക് വേണ്ടി


.

Jun 3, 2010

എവിടെ നീ എന്‍റെ കാമുകി...............?,................?

വീണ്ടും പ്രണയം ....................വിരഹം ..........വേദന .............എന്തേ ഞാന്‍ എങ്ങനെ ആയി പോയത് .....................എന്‍റെ മനസിന്‍റെ താളം തെറ്റിയോ ആവൊ.............?
പക്ഷെ പ്രണയം മധുരമുള്ള ഒരു വികാരം ആണ് -അത് പ്രണയിക്കുന്നവര്‍ക്ക് - എന്തെ എനിക്ക് ഇങ്ങനെ തോനന്‍ കാരണം ...............?.......ഒരു സത്യം പറഞ്ഞോട്ടെ ഞാന്‍ പ്രണയിച്ചിട്ടില്ല ...........ഇതെല്ലാം എന്‍റെ സങ്കല്‍പ്പത്തിലെ പ്രണയം ആണ് ..............................എന്‍റെ വികൃതമായ ചിന്തകളുടെ ആകെ തുക .............എന്‍റെ സ്വപ്‌നങ്ങള്‍ .............നെടുവീര്‍പ്പുകള്‍ .......എല്ലാമുണ്ട് ഇതില്‍ ..................എന്‍റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോര എന്ന് പലരും പറയുന്നുണ്ട് ..............പക്ഷെ എനിക്ക് ഇങ്ങനെയൊക്കെ പറ്റു...............@#




എവിടെ നീ എന്‍റെ കാമുകി..........?

ഇരുളിന്‍റെ മറ നീക്കി നീ പുറത്തുവ
കറുത്ത വസ്ത്രങ്ങള്‍ പറിചെറിയു നീ
ഇരുളിന്‍റെ നിശബ്ദധത വലിച്ചെറിയു.

ഇവിടെ ഞാനും എന്‍റെ പകലുകളും
കണ്ണ് തുറന്നു കാത്തിരിക്കുന്നു
നിന്‍റെ
മനസിന്‍റെ പോന്നോളങ്ങളില്‍
താരാട്ടു കേട്ടുറങ്ങാന്‍ .....!

ഇന്നലെയുടെ തണുത്ത സന്ധ്യകളില്‍
എന്‍റെ മനസിന്‍റെ വികാര തന്ദ്രികളില്‍
നീ തൊട്ടുണര്‍ത്തിയ രാഗ ഭാവങ്ങള്‍
എന്‍റെ മൂകതയിലെ കൂട്ടുകാരി ,..............
എന്‍റെ ഏകാന്തതകളിലെ ഞരക്കങ്ങള്‍ ....!
എവിടേ നീ എന്‍റെ കാമുകി ..............?

എന്‍റെ മനസിന്‍റെ ജാലകപ്പടിയില്‍
നിന്‍റെ രൂപം ഞാന്‍ കൊത്തിവച്ചു....!
നിന്നുടെ അനുവാദമില്ലാതെ.............'
ഇനി എന്നെങ്കിലും നീ വരുമ്പോള്‍
ഞാനത് നിനക്ക് നല്‍കും
നിന്‍റെ അനുവാദം ഇല്ലാതെ ..........!

ആത്മാവ് മരിച്ചുവോ നിന്നില്‍
ഇരുളടഞ്ഞ മുറികള്‍ വിളിക്കുന്നുവോ നിന്നെ....?
മനസിന്‍റെ പാട്ടുകള്‍ നിലച്ചുവോ നിന്നില്‍..........?
ഒന്ന്നു പാടു പ്രിയേ നീ .......ഒന്നുറക്കെ പാടു

ഒരു പകല്‍ മരിച്ചു
എന്‍റെ സ്വപ്നങ്ങള്‍ കരിഞ്ഞു
നാളെയെ ശപിച്ചു കൊണ്ട് ഞാന്‍
പിന്‍വാതിലിലൂടെ പിന്തിരിയുന്നു .

നേര്‍ത്ത സങ്കടം മാത്രം ബാക്കി
ഇന്നലെകള്‍ എന്നെ പരിഹസിക്കുന്നു
പ്രണയം എന്ന മൂനക്ഷരം ഒടുവില്‍ എന്‍റെ
പകലുകള്‍ ഇല്ലാതെയാക്കി


ഇന്നലെകളില്‍ എന്‍റെ പകലുകള്‍ക്ക്‌
ജീവന്‍ ഉണ്ടായിരുന്നു.
നിമിഷങ്ങള്‍ ഓരോന്നും പടിയിറങ്ങുമ്പോള്‍
നെടുവീര്‍പ്പുകള്‍ .......നെടുവീര്‍പ്പുകള്‍

തുളസി കതിരും ചൂടി നീ എന്നുടെ
കണ്ണുകള്‍ക്ക്‌ മുന്നില്‍ കഥ പറയുമ്പോള്‍
അറിയാതെ അറിയാതെ നിന്നെ ഞാന്‍
'
നീ എന്‍റെ സുന്ദരീ ' എന്ന് വിളിചെന്റെ
മനസിന്‍റെ അന്തരാലങ്ങളില്‍ പ്രതിഷ്ട്ടിച്ചതും

"
ഓരോ പകലും ഇരുട്ടിനെ പ്രണയിക്കുമ്പോള്‍ ഞാന്‍ വിഷാദത്തിലാവും ............നാളെ സൂര്യന്‍ ഉദിക്കതിരുന്നാല്‍ഞാന്‍ എന്ത് ചെയും "


എവിടേ നീ എന്‍റെ കാമുകി ....................................?


ഒരു കാറ്റു കൊടുംകാറ്റായി ഭൂമിയെ പ്രണയിച്ചപ്പോള്‍
എന്‍റെ പ്രണയം ഇല്ലാതെ ആയി ........!
അവള്‍ പോയി അന്ധകാരത്തിലേക്ക്,
ഇരുട്ടിനെ പ്രണയിക്കാന്‍.
മരണം അവളോട്‌ പ്രണയം ചോദിച്ചു .
നിശബ്ദധ യിലേക്ക് ഞാന്‍ ഓടി
നിറങ്ങള്‍ എല്ലാം എന്നില്‍ നിനും അകന്നു .

ഒരു
ശിശിരം ഇനി ഉണ്ടാവുന്നതും കാത്ത്
ദൂരെ കാലചക്രത്തിന്റെ തിരിവും
നോക്കി ഇവിടെ ഞാനിരിപ്പുണ്ട് ..............ഏകനായി ..............നിസന്ഗനായി,


ഇനി ഞാന്‍ എന്ത് എഴുതും ...............നഷ്ടപെട്ടിരിക്കുന്നു എന്‍റെ വാക്കുകള്‍ .................. എന്‍റെ കണ്ണുകളില്‍ ഇരുട്ടു ഇരച്ചു കയറുന്നു .......................പ്രണയം എനിക്ക് നഷ്ടപെട്ടു.................................മരണം എന്‍റെ മാറ് പിളര്‍ന്നു കൊണ്ട് പോയതാണ് അവളെ .....................ഹെ.....മരണമേ നീ ചെയ്തത് കൊടും ചതി ആണ് ................................ഒന്ന് നില്‍ക്കൂ .........എന്‍റെ പ്രണയത്തെ നിനക്ക് തിരിച്ചു തന്നുകൂടെ .........................എനിക്ക് വേണം എന്‍റെ സഖിയെ ...............ആ പൂവിനെ ................!

May 27, 2010

How's the lyrics

ജീവനുള്ള വരികള്‍


"ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍

ഒരുമുറി മാത്രം തുറക്കാതെ വയ്ക്കാം ഞാന്‍
അതി ഗൂഡ മെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടു നിനക്കു ഉരെന്ഗീടുവാന്‍
പുഷ്പതിന്‍ കല്പ്പമങ്ങള്‍ ഞാന്‍ വിരിക്കാം

മലര്‍ മണം മാഞ്ഞല്ലോ......... മറ്റുള്ളോര്‍ പോയല്ലോ
മമ സഖി നീ എന്ന് വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടി കഴിഞ്ഞല്ലോ
മമ സഖി നീ എന്ന് വന്നു ചേരും ..........?"



"ഒരു മുഖം മാത്രം കണ്ണില്‍ ഒരു സ്വരം മാത്രം കാതില്‍
ഉറെങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ

നിറം ചാര്തുമോര്‍മ തന്‍ താഴ്‌വരയില്‍
നിന്‍റെ മൌന വാല്‍മീകങ്ങള്‍ തകര്‍ന്നു വീണു
വിരഹത്തിന്‍ വീണ പാടി വിധി ആരറിഞ്ഞു
മുഖം മൂടി അഴിഞ്ഞിട്ടും മിഴിചെപ്പിന്‍ മുത്തുകളെ
മറക്കുവാന്‍ കഴിഞ്ഞില്ലല്ലോ

തപസിലും മോഹങ്ങള്‍ തളിര്‍ക്കുമല്ലോ
പുനര്‍ജന്മ സങ്കല്പങ്ങള്‍ ഉനെര്‍ന്നുവല്ലോ
കദനത്തിന്‍ കുയില്‍ പാടി കഥ ആരറിഞ്ഞു
മദം കൊള്ളും തിരകളെ മനസിന്‍റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ"

May 14, 2010

ഞാന്‍ പാടുന്നു



മണികള്‍ മുഴങ്ങുന്നു കാഹളം ഊതുന്നു
എവിടെയോ ഒരലര്‍ച്ച പോലെ എന്‍റെ പാട്ടും
മായിക ലോകത്തില്‍ മായാത്ത മരച്ചുവട്ടില്‍
ഞാനിരുന്നു പാട്ടു പാടുന്നു.

ശ്രുതി രാഗ ലയങ്ങള്‍ ഒന്നുമില്ലാത്ത
മൌന നൊമ്പരങ്ങള്‍ മാത്രം നിറഞ്ഞ
എന്‍റെ പാട്ട്.

ആയിരം പേര്‍ കാത്തിരിക്കുന്നു
ആട്ടിന്‍ കൂട്ടത്തെ പോലെ
ഇടയന്‍റെ പാട്ട് കേള്‍ക്കാന്‍.
പൊഴിഞ്ഞു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍
എന്‍റെ നാളെയുടെ പ്രതീക്ഷകള്‍ .
താളുകള്‍ മറിയുന്നു - ജീവിതത്തിന്‍റെ
ഇന്നലെകളില്‍ ചോരപ്പടുകൊണ്ട്
ഞാനെഴുതിവച്ച എന്‍റെ ഇരവും പകലും.
പുസ്തകത്തിന്‍ അവസാന താളും മറിഞ്ഞു
ഇനിയില്ല എന്‍റെ ജീവിതം

ഓര്‍മ്മകള്‍ മരിക്കുന്നില്ല ,
ഇത്രയുമല്ല ജീവിതം
താളുകള്‍ കീറി പോയിരിക്കുന്നു
ആരോ പറിചെടുതിരിക്കുന്നു
ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു ഞാന്‍
മധുരമുള്ള പാട്ടുകള്‍ വീണ്ടും പാടി


എന്‍റെ ജീവിതത്തിന്‍റെ താളുകള്‍
പറിചെടുതിരിക്കുന്നു
മധുരമുള്ള ഓര്‍മ്മകള്‍ വഴി
എനിക്ക് അന്യം നിന്നവ


ആ മുഖം ഇരവില്‍ എന്നെ സ്വപ്നങ്ങളില്‍
പ്രണയിച്ചിരുന്നു
ഞാന്‍ കേള്‍ക്കാത്ത പ്രണയഗാനം
മതിവരാതെ എനിക്കുവേണ്ടി
അവള്‍ പാടിയിരുന്നു
കടലിലെ തിരമാലകള്‍ കരയെ
പ്രണയിക്കുംപോലെ

ഇലകളെ തഴുകി ഒഴുകുന്ന
പൂങ്കാറ്റിനെ പോലെ
അവള്‍ എന്നെ പ്രണയിച്ചിരുന്നു

നീലാകാശത്തിന്റെ സൌന്ദര്യം
പച്ചപ്പുല്ലില്‍ ശയിച്ചു ആസ്വദിച്ചിരുന്നു

അനുരാഗ ചേഷ്ടകള്‍ കണ്ടാവാം
വെള്ളി മേഖങ്ങള്‍ എപ്പോഴോ
നാണിച്ചു തല താഴ്ത്തി

അവളോടുള്ള എന്‍റെ ദിനങ്ങള്‍
എന്‍റെ കാലത്തില്‍ നിന്നും അവള്‍
പറിചെടുതിരുന്നു .
അവള്‍ക്കു വേണ്ടി മാത്രം ഞാന്‍
ഉണര്‍ന്ന ദിവസങ്ങള്‍ .
എന്‍റെ കണ്ണുകളിലെ ദാഹം
അവളുടെ മുഖ സൌന്ദര്യം
മാത്രം ആസ്വദിച്ചിരുന്നു .
തേന്‍ നിറഞ്ഞ അവളുടെ അധരങ്ങള്‍
ഒരു ശലഭാമാവാന്‍ എന്നെ പ്രേരിപ്പിച്ചു
..............!
എന്‍റെ കണ്ടത്തില്‍ നിന്നും
വാക്കുകള്‍ നഷ്ടമായി...............


ഞാന്‍ ആ വൃക്ഷതണലില്‍ തനിച്ചിരുന്നു
ഉറക്കെ പാടാന്‍ആവാതെ











May 4, 2010

നിഷേധി

ഇരുട്ടില്‍ മഴപെയ്യുന്നുണ്ട്‌
തലയില്‍ കിരീടമുണ്ട്
അറിയാത്ത വഴിയില്‍
മരണം വിളിക്കുന്നുണ്ട്.

സൂര്യന്‍ നിദ്രയിലാണ്
നാളേക്ക് വേണ്ടി വെളിച്ചം
ശേഖരിക്കുന്നു .
ഒരു കാറ്റു വന്നു പൊയ്
രണ്ടിലകള്‍ വീണു .
ശില്പിയുടെ കരം ഇളകി
ഒരു പൂവും വീണു.


ഞാന്‍ യാത്ര തുടര്‍ന്നു

ഒരു കറുത്ത കുതിര
കണ്ണുകള്‍ തിളങ്ങുന്നു
ഒരുമിച്ചു യാത്ര തുടര്‍ന്നു
അന്ന് ചന്ദര്ന്‍ ഇല്ല
സൂര്യന് പിണക്കം
കൂരിരുട്ടതു മഴയും
ഇരുട്ടിന്‍റെ കരച്ചില്‍


വെള്ളുത്ത കൊട്ടാരം മുന്നില്‍
കണ്ണ് മങ്ങുന്നു
നിലാവിന്‍റെ നിശബ്ദത
മുന്നില്‍ കാവല്‍ക്കാരന്‍
അകത്തേക്ക് ക്ഷണം
എനിക്കായ് ഇരിപ്പിടം
ഞാനിരുന്നു
എല്ലാവരും ചേര്‍ന്ന് പറയുന്നു
"രാജാവ്‌ നീണാള്‍ വാഴട്ടെ "
ഞാനും എണീറ്റിരുന്നു
ഒച്ച കേട്ട് അമ്മ ഓടിവന്നു 'എന്താടാ തറയില്‍ കിടക്കുന്നത്"
നിഷേധി ............'അവന്‍റെ ഓരോ സ്വപ്‌നങ്ങള്‍ ............!














Apr 30, 2010

അഴിയുന്ന മുഖം മൂടികള്‍

മുഖം മൂടികള്‍ അഴിയുന്നു ,
ഇരവിന്റെ പുത്രന്മാരുടെ
;
ഒരു ശീതികരണ മുറിയില്‍ ഇന്നലെ

അറ്റുപോയ ജീവന്‍റെ രക്തത്തുള്ളികള്‍

പറ്റിയിട്ടുണ്ട് അവരുടെ മേലങ്കികളില്‍ .


ചുവന്ന കണങ്ങള്‍ ചോദിക്കുന്നു
എവിടെ എന്‍റെ ജീവന്‍ ....?
ഇന്നലെ വരെ ഞാന്‍ ഓടി തളര്‍ന്ന

വഴികള്‍ ..............?
കഴുത്തരിഞ്ഞല്ലോ......... നിങ്ങള്‍ ............!
എന്തിനു ............?......ജീവന്‍ എന്ത് ചെയ്തു ...........?
ഇനിയുള്ള പകലുകള്‍ മുറിച്ചത് എന്തിനു ......?

നിന്‍റെ മുഖത്തെ അലങ്കാരം മാറ്റു

നിന്‍റെ പാദം ചുംബിച്ചതല്ലേ എന്‍റെ പ്രാണന്‍

എന്നിട്ടും നീ അത് ചെയ്തത് എന്തിനു............?
ഒന്നോര്‍ക്കുക ....നിനക്കുമുണ്ട് ജീവന്‍

നാളെയുടെ നിലാവത്ത്‌
നിന്‍റെ മാറില്‍ വാക്കത്തി കയറുമ്പോള്‍
നീ മൌനം ഭജിക്കുമോ ..........?
അപ്പോഴും ചീറിതെരിക്കില്ലേ...
ചുവന്ന നിറമുള്ള നിന്‍റെ ജീവന്‍റെ കണങ്ങള്‍


ഒടുവില്‍ ഊരി എറിയുന്നു തന്‍റെ മുഖം മൂടിയെ

മുഖത്തെ ക്രൂരത പൊയ് പൊയ്

അഴിച്ചെരിഞ്ഞ മുഖം മൂടി ദൂരെ കിടപ്പുണ്ട്
ആരെങ്കിലും അത് എടുതണിയുമോ............ ആവോ............?





Apr 29, 2010

നഷ്ടപെടും നിനക്കെന്നെ ...............?


ഓര്‍മയുടെ കുതിര കുളമ്പടികള്‍ കേള്‍ക്കുമ്പോള്‍ ,
നഷ്ടപെടും നിനക്കെന്നെ .

ഇന്നലെ പെയ്ത മഴയുടെ തണുപ്പിലും
നഷ്ടപെടും നിനക്കെന്നെ .

എന്‍റെ പാദം സ്പര്‍ശിച്ച വഴികളില്‍
നിന്‍ മിഴികള്‍ അലയുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

നിദ്രക്കായി നിന്‍ മിഴികള്‍ അണയുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

പാട്ടു കേള്‍ക്കാന്‍ കതോര്‍തിരിക്കുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .

നിന്‍ പൊന്‍ വീണയില്‍ ശ്രുതികള്‍ മീട്ടുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ .


ഉണരുന്ന പ്രഭാതം നിന്‍ മിഴികളെ നോക്കുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ

പൌര്‍ണമി രാത്രിയില്‍ നീ നിന്‍ നിഴലിനെ പുണരുമ്പോള്‍
നഷ്ടപെടും നിനക്കെന്നെ

ഏതോ തണുത്തൊരു സുപ്രഭാതത്തിലും
നഷ്ടപെടും നിനക്കെന്നെ
പകലിന്‍റെ സൂര്യന്‍ കത്തി അമരുമ്പോഴും
നഷ്ടപെടും നിനക്കെന്നെ


തൊടിയിലെ പൂക്കളും കര്‍പ്പൂര മാങ്ങയും
മിഴികളില്‍ നിറയുമ്പോള്‍

നഷ്ടപെടും നിനക്കെന്നെ


ഒരു പകലിന്‍റെ മധുരമുള്ള

വൃക്ഷ തണലിലും

നഷ്ടപെടും നിനക്കെന്നെ


സന്ദ്യയില്‍ വിരിയുന്ന താരകളെ എന്നുംബോഴും

നഷ്ടപെടും നിനക്കെന്നെ


പിന്നെ ,
ഒരു പൂവിന്‍റെ മാലകള്‍ കോര്‍ത്തിട്ടു ;
ആരോ.............. ;നിന്‍റെ കഴുതിലനിയുംബോഴും

നഷ്ടപെടും നിനക്കെന്നെ .

നീ കണ്ട സ്വപ്നങ്ങള്‍ ,ആര്‍ദ്രമാം പകലുകള്‍

സുഖമുള്ള രാത്രികള്‍,
നഷ്ടപെടും നിനക്കെന്നെ .


ഒടുവില്‍,
ഒരു ചിതയില്‍ ഞാന്‍ കുളിക്കുമ്പോഴും
നഷ്ടപെടും നിനക്കെന്നെ .........,
തീര്‍ച്ച ....,
നഷ്ടപെടും നിനക്കെന്നെ ...........പിന്നെ ഞാനില്ല .







Apr 22, 2010

എന്‍റെ സ്വപ്‌നങ്ങള്‍

എന്‍റെ സ്വപ്‌നങ്ങള്‍
.............................
സ്വപ്‌നങ്ങള്‍ കാണാന്‍ എന്തു രസമാണ്.............. ചിലപ്പോള്‍ പേടിപെടുതലുകള്‍ മാത്രം ............ചിലപ്പോള്‍ മനസ്സില്‍ കൊണ്ട് നടന്ന മുഖങ്ങള്‍ ഒരു മിന്നായം പോലെ പോകുന്നത് കാണാം.......................... .ഇന്നു എന്‍റെ ഇഷ്ടപ്രനെശ്വരിയെ സ്വപ്നം കണ്ടു കിടക്കാം എന്നോര്‍ത്ത് നിദ്രാദേവിയുടെ മടിത്തട്ടില്‍ ശയനം നടത്തുമ്പോള്‍ എവിടാ നിന്നോ ഒരു രാക്ഷസ രൂപം എന്‍റെ ഉറക്കത്തെ തടസപ്പെടുത്തുന്നു . .ചിലപ്പോള്‍ പരിചയമുള്ള മുഖങ്ങള്‍ മരണത്തെ സ്വീകരിക്കുനത് കാണാം.......................... അറിയാതെ മിഴിതുറക്കുമ്പോള്‍ .എന്താണ് ........?........ആരാണ് മരണപെട്ടത്‌ എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല ..........സ്വപ്നങ്ങള്‍ വളരെ നിറംപിടിച്ചതാകും ചിലപ്പോള്‍ .............ഒരിക്കലും എനിക്ക് എത്താന്‍ പറ്റാത്ത അവസ്ഥകളില്‍ എത്തിയതായിതോനാം ................എന്‍റെ കണ്ണിനു സ്വാദ് തന്ന മുഖങ്ങളെ ഞാന്‍ അറിയാതെ ചിലപ്പോള്‍ പ്രണയിച്ചു എന്നു വരം .......ഞാന്‍ അവരോടൊത്ത് ശയിച്ചു എന്ന് വരാം .....കിന്നാരം പറഞ്ഞു എന്ന് വരാം ...........പാട്ടുപാടാം............ഒരുമിച്ചു കുട ചൂടി .....................മഴഏറ്റു ................വയല്‍ വരമ്പത്ത് കൂടി ....അവളെഎന്ടരികത്തു ചേര്‍ത്ത് പിടിച്ചു നടന്നതായി തോനാം ..............അവളുടെ സ്പര്‍ശനം എന്നെ ഒരുനിമിഷതെക്കെങ്കിലും ഉണ്മാത്തനാക്കം ............എല്ലാം കണ്ടു കണ്ണ് തുറക്കുമ്പോള്‍ ....എവിടാ എന്നാ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയാതെ ...............മനസ് പതിയെ വീണ്ടുംമയക്കത്തിലേക്കു .......എവിടയാണ് ...കണ്ടുനിര്തിയത് .....മനസ് ചോദിക്കുന്നു .....എത്ര ഓര്‍ത്തിട്ടും കിട്ടുന്നില്ല .വീണ്ടും മയക്കത്തിലേക്കു ........ഉറക്കത്തിലേക്കു......."




ചിലപ്പോള്‍
മരിച്ച മുഖങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കും ............ചിലപ്പോള്‍ പേടി തോന്നും ..കണ്ണ് തുറന്നുനോക്കുമ്പോള്‍ .......ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ടാവും ...........എനിക്ക് ചെയാന്‍ പറ്റാത്ത കാര്യങ്ങള്‍ പലതും ഞാന്‍ ചെയുന്നതും .......................പോകാന്‍ പറ്റാത്ത ഇടങ്ങളില്‍ പോകുന്നതുംകാണാം..................അപകടങ്ങള്‍ ധാരാളം ഉണ്ടാവാം ..............പേടിച്ചു ഉറക്കെ കരയുമ്പോള്‍ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്കു വരാറെ ഇല്ല ....പാമ്പും ........ചേരയും ..........ഒക്കെ അധിഥികളായി വരാറുണ്ട് ...............ചിലപ്പോള്‍ കുട്ടി കാലത്തേക്ക് മനസ് പോകുന്നത് കാണാം.....പണ്ടത്തെ ഓണവും ഓര്‍മകളും .................തുമ്പിയും............കരടികളിയും ഒക്കെ ...........രസമുള്ളകാഴ്ചകളും വന്നു പോവാറുണ്ട് ................ആരോടും പറയാന്‍ പറ്റാത്ത വന്യമായ സ്വപ്‌നങ്ങള്‍ ...........ധാരാളം സ്വപ്‌നങ്ങള്‍................ എല്ലാം ഇടക്ക് വച്ച് മുറിഞ്ഞു പോകുന്നതാണ് .............മനസിന്‍റെ ഉള്ളിലേ വെളിപ്പെടുത്തലുകള്‍ ആണത് ...................അവിടെ കണ്ണീരുണ്ട് .................കരച്ചിലുണ്ട് .......ചിരികള്‍ ഉണ്ട് ............ പരിഹസിക്കലുകള്‍ ഉണ്ട്..............എല്ലാം
......... ............. ................ ............
എന്‍റെ
സ്വപ്നങ്ങളില്‍ എത്രയോ തവണ ഞാന്‍ അവളോട്‌ പ്രണയം ചോദിച്ചു..................ഒന്നും മിണ്ടാതെ അവള്‍ മുഖം തിരിച്ചു നടന്നതെ ഉള്ളു .........എങ്കിലും..........നുണക്കുഴികള്‍ ഉള്ള അവളുടെ മുഖത്തെ മന്ദഹാസം എന്നെ നാളത്തേക്ക് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു ...........................പ്രതീക്ഷ നല്‍കുന്നു ...........നാളെ ചിലപ്പോള്‍ സമ്മതിചേക്കാം .;'

Apr 19, 2010

ഒരു ട്രെയിന്‍ യാത്ര

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ..ഇതില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് യാദൃശ്ചികം അല്ല ........മനപൂര്‍വമാണ്.

നേരം പുലര്‍ന്നു .സമയം 7.00Am ...വാടക വീടിന്‍റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം ......................ഉറക്കച്ചടവോടെ "ആരെട അത് "....തന്‍റെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ക്കിടയില്‍ കയറി വന്ന അരോചക ശബ്ദത്തിന്റെ ഉടമയെ ശപിച്ചു കൊണ്ട് മുറിയിലുള്ളവര്‍ അലറി ...."ഞാന്‍ തന്നെ തമ്പി .................വാതില്‍ തുറക്കെടാ പന്ന....................... @#$%"."തുറന്നില്ലെങ്കില്‍ നീ എന്ത് ചെയും '.................ഡാ...................! "കഷ്ടമുണ്ട് പ്ലീസ് "...............ഒന്ന് തുറക്കടെ.
കൈയില്‍ ഒരു ബാഗും പിടിച്ചുകൊണ്ടു അവന്‍ അകത്തേക്ക് കയറി .."ഡാ വല്ലതും കഴിക്കാന്‍ കൊണ്ട് വന്നിട്ടുണ്ടോ ........................?"............ഉണ്ട് ............."ഉണ്ണിയപ്പം " ............"പിന്നെ അത് നീ തന്നെ തിന്നാ മതി " രാമന്‍ പറഞ്ഞു .'വല്ലാത്ത ക്ഷീണം' എന്ന് പറഞ്ഞു തമ്പി വന്ന വേഷത്തില്‍ തന്നെ കിടക്കയിലേക്ക് ....."ഇന്നെലെ ഒരുപോള ഉറങ്ങിയില്ല രാമാ "................പതിയെ മയക്കത്തിലേക്കു ......
..
.....ഇനി ഇന്നലെ നടന്ന കഥ ...............

സമയം 7.30 pm..............പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ...........മാവേലി എസ്പ്രേസ്സിനെ കാത്തിരിക്കുകയാണ്‌ അവന്‍ ................കൈയില്‍ ഓണ്‍ലൈന്‍ ആയി എടുത്ത ഇ ടിക്കറ്റ്‌ എല്ലാരും കാണട്ടെ എന്ന കണക്കില്‍ പിടിച്ചിട്ടുണ്ട് ........മനസ്സില്‍ പ്രതീക്ഷകള്‍ മാത്രം ...............തിരുവനംതപുറത്തു ഒരു സ്വകാര്യ കമ്പനിയില്‍ ജോലിനോക്കുകയാണ് ..തറവട്ടംബലം ആയ മുണ്ടിക്കാവിലെ ഉത്സവത്തിന്‌ വന്നതാണ്‌ നാട്ടില്‍ .................നാട്ടില്‍ അര്‍മാദിച്ചു നന്ടന്നു ഒരാഴ്ച ...............ഇനി തിരക്കുകളിലേക്ക് ..............നാളെ രാവിലെ റൂമില്‍ എത്തിയാല്‍ പിന്നെ തിരക്ക് തുടങ്ങി ...................റൂമിലെ ആ കണ്ണടക്കാരന് നിര്‍ബന്ധം ഉണ്ട് ..............നാട്ടില്‍ നിന്നും വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണം ......കയ്യില്‍ പൈസ ഉണ്ടായിട്ടും പത്തുരൂപയ്ക്ക് ഉണ്ണിയപ്പം വാങ്ങി ബാഗില്‍ ഇട്ടിട്ടുണ്ട് .കടയില്‍ നിന്നും അത് മേടിച്ചിട്ട് "നീ യൊക്കെ ഇതു തിന്നാമതി "ആത്മഗതം അവന്‍ അറിയാതെ പുറത്തു വന്നു ...............പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്...........തന്‍റെ കൈയില്‍ ഇരുന്ന പണം മൊത്തം ഇന്നലെ അമ്മയുടെ മുന്നിലേക്ക്‌ നീട്ടി "അമ്മെ ........ഇതാ അമ്മെ പണം .........എന്‍റെ സമ്പാദ്യം........ഞാന്‍ സ്വരുകൂട്ടി വചിരുന്നതാ......കമ്പനി ശമ്പളം കൂട്ടി തരാമെന്ന് പറഞ്ഞതായി രാമന്‍ ഇന്നലെ വിളിച്ചു പറഞ്ഞു .......അതുകൊണ്ട് അമ്മ ഇതു വച്ചോ ...........വീട്ടിലെ കാര്യങ്ങള്‍ നടക്കട്ടെ "............പക്ഷെ അമ്മക്ക് പണം കൊടുത്തതിനു ശേഷം കുറച്ചു കഴിഞ്ഞു രാമന്‍ വിളിച്ചു പറഞ്ഞു "അനിവാര്യമായത് സംഭവിച്ചു സാലറി കൂട്ടുന്നില്ല .....എന്തോ യുന്നിയെന്‍ പ്രശനം ........." കയില്‍ ഇരുന്നത് കൂടി പോയല്ലോ ....ശോ .!.വേണ്ടായിരുന്നു........

പതിയെ പിന്‍ഭാഗത്ത്‌ നിന്നും ഒരു അശരീരി "ബാഗലൂരില്‍ നിന്നും തിരുവനംതപുരതെക്ക് പോകുന്ന മാവേലി എസ്പ്രെസ്സ് അല്‍പസമയം കൂടി കഴിയുമ്പോള്‍ പ്ലട്ഫോരം നമ്പര്‍ രണ്ടില്‍ എത്തി ചേരുന്നതാണ് "................അവന്‍ അറിയാതെ തന്‍റെ ബാഗ്‌ ഒന്ന് കൂടി ഇറുക്കി പിടിച്ചു .............എന്നിട്ട് എല്ലാ ചെറുപ്പക്കാരും ട്രെയിന്‍ യാത്രക്ക് മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പോലെ "മരുന്നിനെകിലും ഒരു സുന്ദരി എന്റെ സീറ്റിനു എതിര്‍ വശമുണ്ടാവനെ എന്റെ മുണ്ട്യ ക്കവിലംമ്മേ "............ട്രെയിന്‍ വന്നു എസ് 7......... 44 അപ്പര്‍ ബര്‍ത്ത് അതാണ് അവന്‍റെ സീറ്റ്‌ .....................അവന്‍ അകത്തു കയറി ......തന്റെ ഇരിപ്പടം കണ്ടു പിടിച്ചു ..........മനസാകെ തളര്ന്നപോലെ............ ..............എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .....................മരുന്നിനു പോലും ഒരെണ്ണം ആ കംപര്‍ത്ടുമെന്റില്‍ പോലും ഇല്ല ..........................എല്ലാ ട്രെയിന്‍ ദൈവങ്ങലേം അവന്‍ ശപിച്ചു .......വിലപിച്ചു ....അവന്‍റെ തേങ്ങല്‍ ഒരു ചാറ്റല്‍ മഴയായ് വന്നു പൊയ് ...........ട്രെയിന്‍ നീങ്ങി തുടങ്ങി ...................അവനു ആകെ ഒരു മനോവിഷമം .................വല്ലാതെ .......ഇന്നു പോണ്ടായിരുന്നു ......ആരെയാണു കണികണ്ടത് ......താന്‍ രാവിലെ കണ്ട മുഖങ്ങളെ തേടി അല്‍പ്പം യാത്ര ......ഒടുവില്‍ ഓര്‍ത്തു ......എന്നെത്തന്നെ ആണല്ലോ ഞാന്‍ കണ്ടത് ദൈവമേ.
ട്രെയിന്‍ കണ്ണൂര്‍ അടുത്തു...............അവന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല .....ദൈവമേ .........അവന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ട പോലെ ..........കണ്ണൂരില്‍ നിന്നും ഒരു പട തന്നെ ഉണ്ടായിരുന്നു അവന്‍റെ കമ്പര്‍ത്ടുമെടില്‍ കയറാന്‍ ..........അവന്‍ സാതോഷം കൊണ്ട് മൂളി പട്ടു പാടി..........പഴയ ഒരു പാട്ട്........"എവിടാ സ്വര്‍ഗ്ഗ കന്യകള്‍ ...."എന്ന് തുടങ്ങുന്നത് ..........ഒന്ന് രണ്ടു സുന്ദരികള്‍ അവനു എതിര്‍ വശത്തിരുന്നു.....ഒരാള്‍ അവന്‍റെ അരികിലിം ...................എന്തോ ഒരു വിലകൂടിയ പെര്ഫും ന്റെ മണം അവനെ വല്ലാതെ മയക്കി ...................ഇനി അവന്‍ അവനോടെ തന്നെ ചോദിച്ചു........... "എടാ തമ്പി എട്ടു കുറ്റി പുട്ടിന്റെ നീളം മാത്രമുള്ള നീ ഈ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പയ്യനെ പോലെ അല്ലെ അവര്‍ കാണു ....മീശ കുരുക്കാത്ത പയ്യന്‍ ....അവന്‍റെ മനസ് അവനോടെ ദേഷ്യം പിടിച്ചു .........അങ്ങനെ ഓരോരോ ചിന്ദകള്‍.".അവനു അവളുടെ മുഖത്തേക്ക് നോക്കെനമെന്നുണ്ടായിരുന്നു .....പക്ഷെ ആരേം തീരെ ശ്രദ്ധിക്കാതെ മാന്യന്റെ കുപ്പായം അണിയുംബോഴും മനസിന്‍റെ ചാപല്യം ഒളികണ്ണ്കളാക്കി എറിയുന്നുണ്ടയിരുന്നു അവന്‍ ......ആരും അറിയാതെ ..... ....അത് പോലെ അവന്‍റെ അടുത്ത് ഒരു ഭര്‍ത്താവും എതിര്‍വശത്ത് ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു ........എപ്പോഴൊക്കെയോ ഭാരയുടെം അവന്റെം കണ്ണുകള്‍ ഉടക്കി ...കുറച്ചു കഴിഞ്ഞു അവര്‍ ഭര്‍ത്താവിനോട് 'ചേട്ടന്‍ ഇവിട ഇരി ...ഞാന്‍ അവിടെ ഇരുന്നോളം 'അവനു ദേഷ്യം തോനി...'ഞാന്‍ ഒന്നും ചെയ്തില്ലല്ലോ 'അവന്‍ മനസ്സില്‍ പറഞ്ഞു ..... . . . .. ...സമയം പോയത് അവന്‍ അറിഞ്ഞില്ല .....കൂടെ ഇരിന്ന പെണ്‍കുട്ടി അവനെ തട്ടി പറഞ്ഞു "ഹലോ എനിക്കുറങ്ങണം താങ്കള്‍ ഒന്ന് മറിതരുമോ ......?'........ഒരു ചെറു മന്ധഹാതോടെ'ഓഫ് കോഴ്സ്'.എന്ന് പറഞ്ഞു തന്‍റെ ബാഗും എടുത്തുകൊണ്ടു മുകളിലെ ബിര്തിലേക്ക് ചാടി കയറി ...നീണ്ടു നിവര്‍ന്നു കിടന്നു ..........അവന്‍ ഞെട്ടി ...........മുകളിലവന്റെ എതിര്‍വശത്ത് ഒരു സുന്ദരി പെണ്‍കൊടി മയങ്ങുന്നുണ്ടായിരുന്നു ......അവളുടെ ശരീര ഭാഷ അവനെ ഏതോ ലോകത്തേക്ക് കൊണ്ട് പൊയ്................ .... അവനു ഉറങ്ങനെ കഴിഞ്ഞില്ല .....തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം പോക്കി..............മുകളിലും താഴയൂം ഒക്കെ ആയി ശയനം നടത്തുന്ന സുന്ദരികളുടെ നിദ്രാ സുഖം അവനെ പേടിപെടുത്തി.....അങ്ങനെ അവന്‍ ഉറങ്ങാതെ ഓരോ നിമിഷവും തള്ളി നീക്കി ..
നേരം പുലര്‍ന്നു .........ട്രെയിന്‍ കൊല്ലത്തെത്തി ............തരുണീമണികള്‍ ഉറക്കമൊക്കെ വിട്ടു കെട്ടും ഭാണ്ടാകെട്ടുമൊക്കെ എടുത്തു ഇറങ്ങാന്‍ ഒരുങ്ങി ............സുന്ദരികള്‍ ഇറങ്ങി .....ഒരാള്‍ മന്ദഹാസത്തോടെ അവന്‍റെമുഖത്തേക്ക് നോക്കി യാത്ര പറയുന്ന പോലെ "താങ്ക്സ് കേട്ടോ"......"ഉം " ..............ട്രെയിന്‍ നീങ്ങി തുടങ്ങിഎന്തിനാ അവര്‍ എന്നോടെ താങ്ക്സ് പറഞ്ഞത് ....ഒരു പിടിയം കിട്ടുന്നില്ലലോ ................ടി.വി.എമ്മില്‍എത്തി ...അവിടുന്ന് ഓട്ടോ പിടിച്ചു റൂമിലും .........റൂമില്‍ എത്തി കൂട്ടുകരാട് എല്ലാം പറഞ്ഞു 'താങ്ക്സ്എന്തിനാ പറഞ്ഞതെന്ന് അവരോടും ചോദിച്ചു...........അവരില്‍ ഒരാള്‍ പറഞ്ഞു "ഡാ ....നീ ഇന്നലെ ഉറങ്ങാതെചിലപ്പോ അവര്‍ക്ക് കാവലിരുന്നു എന്ന് തോനിയതവം ....................അവരുടെ പെട്ടിയം പ്രമാണവും ഒക്കെനോക്കാന്‍ ഒരാള്‍ ഉറങ്ങാതെ കവലിരിപ്പുണ്ട് എന്ന് തോനിയത് കൊണ്ടാവാം.......... വീട്ടില്‍ പോലും ഇത്രഭംഗിയായ്‌ അവര്‍ ഉറെങ്ങിയിട്ടുണ്ടാവില്ല ..............അവനു ദേഷ്യം വന്നു ......ശോ .....!അവള് മാര്‍ എനിക്ക്ഒരു പട്ടിഉടെ വിലയെ തന്നോളല്ലോ.................!.. ... ' .......അന്ന് മുതല്‍ അവര്‍ അവനു വര്‍ഗ ശത്രുക്കള്‍ ആയി.